ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ;ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യ്ക്ക്
ന്യൂഡൽഹി: രാജ്യത്തെ 34 ഭാഷകളിൽ നിന്നുള്ള 400 സിനിമകൾ മത്സരിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ.’ഭ്രമയുഗ’ത്തിലെ കൊടുമൺപോറ്റി എന്ന മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നാലാമതും സ്വന്തമാക്കി.ഭ്രമയുഗത്തിലെ മികച്ച ദൃശ്യാവിഷ്‌കാരത്തിലൂടെ ഷെഹനാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് അർഹനയി. നവാഗത സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരുക്കിയ ‘അജയന്‍റെ രണ്ടാം മോഷണം’ (എആർഎം) എന്ന ചിത്രത്തിലെ ‘അങ്ങ് വാനക്കോണില്’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയുടെ കൈകളിലെത്തി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിനാണ്. നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ‘ഭദ്രകാളി നാടകം’ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹമായി.

‘ഭ്രമയുഗ’ത്തിലെ കൊടുമൺപോറ്റി
കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കൊപ്പം പങ്കിട്ടു.മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണിത്. ഇതിന് മുന്‍പ് ‘മതിലുകള്‍’, ‘ഒരു വടക്കന്‍ വീരഗാഥ’ (1989), ‘പൊന്തന്‍മാട’, ‘വിധേയന്‍’ (1993), ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ (1998) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയത്. ഭ്രമയുഗത്തിലെ നിഗൂഢത നിറഞ്ഞ ‘കൊടുമണ്‍ പോറ്റി’, ‘ചാത്തന്‍’ എന്നീ വേഷങ്ങളെ വെള്ളിത്തിരയില്‍ അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം. ചിത്രത്തിലെ ഇതേ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
മുന്‍പ് മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രവുമായും സാമ്യം കണ്ടെത്താന്‍ കഴിയാത്ത വിധം, ഓരോ നോട്ടത്തിലും ചിരിയിലും നിഗൂഢതകള്‍ ഒളിപ്പിച്ച കൊടുമണ്‍ പോറ്റിയെന്ന ഭാവപ്പകര്‍ച്ച ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്‌കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.
ഫീച്ചര്‍ ഫിലിം വിഭാഗ പുരസ്‌കാരങ്ങളുടെ 11-അംഗ ജൂറിയുട അദ്ധ്യക്ഷന്‍ ജയരാജാണ് .
മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)
മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)
മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി.
ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ
മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി
മികച്ച തിരക്കഥ: പുഷ്പ 2 – സുകുമാർ
മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ – വെങ്കി അറ്റ്ലൂരി
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി 2898 എ.ഡി.
ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 – ശശ്വത് സച്ച്‌ദേവ്
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു
മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 – ദീപാലി നൂർ, ഷീതൽ ശർമ്മ
മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ – ഘരത് ഗണപതി (നവസാചി ഗൗരി മാഴി)
മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി – അങ്ങു വാന കൊനിലു (എ.ആർ.എം.)
മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 – മനസ് ചൗധരി
മികച്ച എഡിറ്റിംഗ്: അമരൻ – ആർ. കലൈവണ്ണൻ
മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്
മികച്ച ബംഗാളി ചിത്രം: ചൽചിത്ര എഖോൻ
മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി
മികച്ച ഒഡിയ ചിത്രം: ലഹരി
മികച്ച കൊങ്കണി ചിത്രം: മോഗ് അസും
മികച്ച ഗുജറാത്തി ചിത്രം: മാരൻ
മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു
മികച്ച മണിപ്പൂരി ചിത്രം: സുനിത






