കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

‘ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം’
തിരുവനന്തപുരം:കേരളം ഗുണ്ടകളുടെ നാടല്ലെന്നും സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെയാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. എല്ലാ ഗുണ്ടകളെയും നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സമാധാനജീവിതവും സ്വൈരജീവിതവും ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും.ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ടതില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടാ ലിസ്റ്റുണ്ട്. ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഗ്യാങ്ങുകളുമെല്ലാം കർശന നിരീക്ഷണത്തിലായിരിക്കും. ഏത് സംരക്ഷണം ലഭിച്ചാലും ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും മന്ത്രി ഓർപ്പിച്ചു.
വലിയതോതിലുള്ള സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആരും സംരക്ഷിക്കില്ല. മുൻ മുഖ്യമന്ത്രിയും എം.വി. ജയരാജനും അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞത് ഇതിന് തെളിവാണ്. ഗുണ്ടകളെ പോറ്റി വളർത്തുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇതിൽ ഒരു രാഷ്ട്രീയ സംരക്ഷണവും ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






