‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ബോക്സോഫീസിൽ കിട്ടിയത് 28.69 കോടി

ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.55 കോടി രൂപ
കൊച്ചി:ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായെത്തിയ തുടക്കം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 28.69 കോടി ഗ്രോസ്സ് നേടി. ഇന്നലെ തൃശൂരിൽ നിന്ന് 46 ഷോകളിലായി 29% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി.രാത്രി ഷോകളിൽ ഇത് 57% ആയി ഉയർന്നു.കോഴിക്കോട് 62 ഷോകളിലായി 27.8% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി. രാത്രി ഷോകളിൽ 55% വരെ എത്തി.കൊല്ലത്ത് 33 ഷോകളിലായി 26.3% മൊത്തം ഒക്യുപ്പെൻസി നേടി. രാത്രി വൈകിയുള്ള ഷോകളിൽ 53% പ്രേക്ഷക സാന്നിധ്യം രേഖപ്പെടുത്തി.തിരുവനന്തപുരത്ത് 113 ഷോകളിലായി 21.3% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി. രാത്രി ഷോകളിൽ 45% ഒക്യുപ്പെൻസിയാണ് ലഭിച്ചത്.
ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ മകളുടെ ആദ്യ ചിത്രം എന്നതുകൊണ്ട് തന്നെ വലിയ ആവേശത്തോടെ ചിത്രത്തെ ആരാധകര്‍ സ്വീകരിച്ചു. എന്നാല്‍ മോഹന്‍ലാലിന്‍റെ മകള്‍ എന്നതിലുപരി മികച്ച പ്രകടനം കൊണ്ടു തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടിക്കിയിരിക്കുകയാണ് വിസ്‌മയ മോഹന്‍ലാല്‍.
ചിത്രം റിലീസായി ഓരോ ദിവസം പിന്നിടുമ്പോഴും ആഗോള ബോക്‌സ് ഓഫിസ് കലക്ഷനും കുതിച്ചുയരുകയാണ്. ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.55 കോടി രൂപയാണ് സ്വന്തമക്കിയതെങ്കില്‍ രണ്ടാം ദിവസം വീണ്ടും ഉയരുന്ന കാഴ്‌ചയാണ് കണ്ടത്. 3.6 കോടി രൂപയായിരുന്നു. എന്നാല്‍ വാരാന്ത്യത്തില്‍ 4.25 കോടി രൂപയായി വീണ്ടും ഉയര്‍ന്നു.
മീനു എന്ന കഥാപാത്രമായാണ് വിസ്‌മയ മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.26 വയസുകാരിയായ മീനു എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സമൂഹത്തിൽ നിന്ന് അവൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെയും സമ്മർദങ്ങളെയും എങ്ങനെയാണ് മീനു നേരിടുന്നതെന്നും അതിൽ നിന്ന് എങ്ങനെ ശക്തയായി ഉയർന്നുവരുന്നുവെന്നുമാണ് സിനിമ പറയുന്നത്. ഒരു പെൺകുട്ടിക്ക് നേരെ ഉയരുന്ന തുറിച്ചുനോട്ടങ്ങളിൽ തുടങ്ങി ആക്രമണങ്ങളിലേക്കും അതിനെതിരായ പ്രതിരോധത്തിലേക്കും നീങ്ങുന്ന സാഹചര്യങ്ങളാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.
വിസ്‌മയയ്‌ക്കൊപ്പം ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നുണ്ട്.






