ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

സഫലമായത്’ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹം
കൊച്ചി:മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന പാലാക്കാരിയായ മേഴ്സി മാത്യുവിന് ‘ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹമായിരുന്നു ഇന്ദ്രൻസിനെ ഒന്ന് നേരിൽക്കാണണമെന്നത്.
ഹോം കണ്ടിട്ട് “കരഞ്ഞുപോയി” യെന്ന് ഇന്ദ്രൻസിനെ ഫോണിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് ഭയാബായി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ദയാബായിയുടെ സംഭവ ബഹുലമായ ജീവചരിത്രം സിനിമയാക്കുന്ന സംവിധായകൻ വരുണാണ് കഴിഞ്ഞ ദിവസം ദയാബായിയുടെ മോഹം സഫലമാക്കിയത്.
“കുറച്ചേറെ കാലമായി ഞാൻ ഇന്ദ്രൻസേട്ടനെ കണ്ടിട്ട്… ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലം മുതലുള്ള ബന്ധമാണ് ഇന്ദ്രേട്ടനുമായി ..ഇടയ്ക്കിടയ്ക്ക് വിളിച്ചു് സുഖം വിവരം അന്വേഷിക്കും. എറണാകുളം വരുമ്പോൾ കാണാറുമുണ്ട് .. ഇപ്പോൾ ഇന്ദ്രേട്ടൻ നല്ല തിരക്കായത് കൊണ്ട് കാണൽ കുറവാണ്…..
കഴിഞ്ഞ ദിവസമാണ് ഇന്ദ്രേട്ടൻ പറഞ്ഞത് എറണാകുളത്ത് ഷൂട്ട്‌ന് വരുന്നുണ്ട് എന്ന്..
ഇന്ദ്രേട്ടനെ കാണാൻ പോകാൻ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ്. ദയാ ബായി എന്നെ വിളിച്ചത്…. ഇന്ദ്രേട്ടനെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ,’എനിക്കും അദ്ദേഹത്തെ കാണണമെന്നുണ്ട്’ എന്ന് ദയാ ബായി പറഞ്ഞു.
‘ അതിനെന്താ കൂടെ പോന്നോളൂ’ എന്ന് ഞാനും. ദയാ ബായി കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇന്ദ്രേട്ടന് ഉണ്ടായ സന്തോഷം. ഹോം എന്ന സിനിമ കണ്ടതിനുശേഷം എപ്പോഴെങ്കിലും ഇന്ദ്രേട്ടനെ നേരിട്ട് കാണണം എന്നൊരു ആഗ്രഹം എന്നോട് പറഞ്ഞിരുന്നതുമൊക്കെ ഇന്ദ്രേട്ടനുമറിയാം.- വരുൺ പറഞ്ഞു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച്, നവാഗത സംവിധായകൻ നിധീഷ് കെ. റ്റി ആർ. സംവിധാനം ചെയ്യുന്ന ‘കാലന്‍റെ തങ്കക്കുടം ‘എന്ന ചിത്രത്തിന്‍റെ എറണാകുളത്തെ ലൊക്കേഷനിൽ വച്ചാണ് ദയാബായി ഇന്ദ്രൻസിനെ നേരിൽ കണ്ടത്. ഇന്ദ്രൻസ് കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലായിരുന്നതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.പിറ്റേന്ന് ഫോട്ടോയെടുക്കാമെന്ന് ഇന്ദ്രൻസ് വാക്ക് പറഞ്ഞിരുന്നതിനാൽ വരുണിനോടൊപ്പം ദയാബായി ഒരിക്കൽക്കൂടി ലൊക്കേഷനിൽ പോയി,ഫോട്ടോ എടുത്തു.






