Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

GeneralHeadlines
Home›General›യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

By Admin
August 12, 2026
127
0

അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരൻ്റ സ്വപ്നമാണെന്നം ജയരാജൻ

കണ്ണൂർ:യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ.വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ?സോഷ്യൽ മീഡിയ കോഡിനേഷൻ എന്നു പറഞ്ഞാൽ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ? മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്.
ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സർക്കാരും മുഖ്യമന്ത്രിയുമാണ്.
മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചുയരും. അതിനെ അടിച്ചമർത്താൻ ഒരു ലാത്തിയും ഒരു സെൻസർഷിപ്പും വളർന്നിട്ടില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരൻ്റ സ്വപ്നമാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു.

പി.ജയരാജൻ

പി.ജയരാജൻ്റെ കുറിപ്പ് വായിക്കാം:

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ? വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ?
സോഷ്യൽ മീഡിയ കോഡിനേഷൻ എന്നു പറഞ്ഞാൽ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ?
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം.
അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാർത്തകളോടും മുഖം തിരിഞ്ഞു നിൽക്കുന്നത് കേമത്തമല്ല ഭീരുത്വമാണ്.


മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനങ്ങളിൽ ഹിതകരമല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം മാധ്യമപ്രവർത്തകന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും പരിഹസിക്കുകയും മറുപടി ഒഴിവാക്കുകയു മാണ്. ഒരു പടി കൂടി കടന്ന് തങ്ങൾക്കെതിരായ വാർത്തകളെ വളഞ്ഞ വഴി ഉപയോഗിച്ച് തടഞ്ഞു നിർത്താനും നോക്കുന്നു.
കോൺഗ്രസുകാരുടെ എംഡി എം എ കടത്ത് സംബന്ധിച്ച വാർത്തകളും കണ്ടന്റുകളും നീക്കം ചെയ്യാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
ആരാണ് അത് ആവശ്യപ്പെട്ടത്?
എന്തിന്റെ അടിസ്ഥാനത്തിൽ?
ഏത് നിയമമാണ് ലംഘിക്കപ്പെട്ടത്?
ആരുടെ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടത്?
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംവിധാനവുമായി ബന്ധമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരാളും കോൺഗ്രസുമായി ബന്ധമുള്ള ചിലരും എംഡിഎംഎ കേസിൽ അറസ്റ്റിലായ വാർത്തകളിൽ അനേകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികാരകേന്ദ്രങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്.
ചോദ്യങ്ങൾക്ക് മറുപടി പറയാതെ ചോദിക്കുന്നവന്റെ രാഷ്ട്രീയം അന്വേഷിക്കുകയും വാർത്തകൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയോട് ചോദിക്കട്ടെ:
എന്തിനാണ് ഇത്രയും അസഹിഷ്ണുത?
എന്താണ് മറച്ചുവയ്ക്കാനുള്ളത്?
വാർത്ത തടയാം. മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കാം. ചോദ്യത്തെ പരിഹസിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉയർന്ന ചോദ്യത്തെ ഇല്ലാതാക്കാൻ ഒരു അധികാരത്തിനും കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്.
ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സർക്കാരും മുഖ്യമന്ത്രിയുമാണ്.
മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചുയരും. അതിനെ അടിച്ചമർത്താൻ ഒരു ലാത്തിയും ഒരു സെൻസർഷിപ്പും വളർന്നിട്ടില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്.
ജനാധിപത്യത്തിൽ അധികാരത്തിന് മുകളിലാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം. അതു സംരക്ഷിക്കാൻ ഏതറ്റം വരെയും പോയ ചരിത്രമാണ് ഇന്ത്യ രാജ്യത്തെ ജനകീയ മുന്നേറ്റങ്ങളുടേത്.

TagsP.JayarajanV D Satheesan
Previous Article

‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ  ബോക്സോഫീസിൽ  ...

Next Article

സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ...

Related articles More from author

  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin
  • GeneralHeadlines

    കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

    May 30, 2026
    By Admin
  • GeneralHeadlines

    സിൽവർ ലൈൻ പദ്ധതി മന്ത്രിസഭാ യോഗം റദ്ദാക്കി,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

    May 20, 2026
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

    April 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Timeline

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions