അലോപ്പതിക്കാർ ആയുർവേദത്തിനെപ്പറ്റി തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

കണ്ണൂർ : അലോപ്പതി രംഗത്തുളളവർ ഒരു സഹ ചികിത്സാ ശാഖ എന്ന് അംഗീകരിക്കാതെ ആയുർവേദത്തെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ. ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ആദ്യഘട്ടം കല്യാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുർവേദത്തോട് അകൽച്ചയുണ്ടായി. അവർ ഈ വിഭാഗത്തെ കുറിച്ച് മരുന്നുകൾ കഴിച്ചാൽ ദോഷമാണെന്ന പ്രചാരണം അഴിച്ചുവിട്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ ഉന്നതരായ ചില അലോപ്പതിക്കാർ തന്നെ നല്ല രീതിയിൽ ആയുർവേദം പഠിച്ചു. യശശ്ശരീരനായ ഡോ. എം. എസ് വല്യത്താൻ, ഡോ. സി.കെ രാമചന്ദ്രൻ എന്നിവർ ഇക്കൂട്ടത്തിൽ പെടുമെന്നു അദ്ദേഹം പറഞ്ഞു.
പാരമ്പര്യ വൈദ്യൻമാരുടെ മറഞ്ഞു കിടക്കുന്ന അറിവുകൾ അവർ ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ കുടുംബങ്ങളിൽ നിന്ന് സമാഹരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി നിർദേശി ച്ചു .
ഈ സർക്കാരിൻ്റെ കാലത്തെ വികസന പ്രവർത്തങ്ങൾ എണ്ണിപ്പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജ് അതിൻ്റെ പേരിലാണ് തന്നെ കരിങ്കൊടി കാണിക്കുന്നതെങ്കിൽ അത് പൂമാലയായി കാണുമെന്ന് പ്രഖ്യാപിച്ചു. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ സ്വാഗതം പറഞ്ഞു.






