Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

  • കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍

  • മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

  • വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

  • പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

GeneralHeadlines
Home›General›പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

By Admin
May 20, 2026
61
0

സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാര ജേതാവ്

തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം.


35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു.
കെ ജി പരമേശ്വരൻ നായരുടെ ഭൗതികദേഹം വ്യാഴം രാവിലെ 11 മുതൽ 11.45 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് എത്തിക്കും . വൈകിട്ട് 3.30 ന് തൃക്കണ്ണാപുരത്തെ വീട്ടു വളപ്പിൽ സംസ്കാരം
1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ.തങ്കമ്മയുടെയും മകനായി ജനിച്ചു. ഭാര്യ സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മമ. മക്കൾ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽഐസി ഹൗസിങ് ഫിനാൻസ്). മരുമക്കൾ രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്)

പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമ അധ്യാപകനുമായ എസ്. രാധകൃഷ്ണൻ, കെ.ജി. പരമേശ്വരൻ നായരെ അനുസ്മരിക്കുന്നു.(മലയാള മനോരമ ലേഖകനായിരുന്ന ഇദ്ദേഹം മനോരമ സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ അസി.ഡറക്ടറാണ്):

എസ് രാധാകൃഷ്ണൻ

സൌമ്യനായിരുന്നു കെ.ജി.
മാധ്യമപ്രവർത്തകരിൽ മാന്യതയുടെ മുഖം.
നവാഗതർക്ക് വഴികാട്ടി
കേരളകൌമുദിയുടെ തിരുവനന്തപുരം സ്റ്റാച്യൂ ബ്യൂറോയ്ക്ക് തൊട്ടുതാഴെ അടിയും തൊഴിയും കണ്ണീർവാതക പ്രയോഗവുമൊക്കെ നടക്കുമ്പോൾ അക്ഷോഭ്യനായിരുന്നു ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ആ ബ്യൂറോ ഞങ്ങൾക്ക് അഭയമാകുമ്പോൾ കെ.ജി പറയും, സൂക്ഷിച്ചു നിൽക്കണേ. എപ്പോഴാണ് കല്ലു വരുന്നതെന്നറിയില്ല.
അങ്ങനെ സുരക്ഷിതമായി അടി റിപ്പോർട്ടു ചെയ്യുമ്പോൾ കെ.ജി സാർ പറഞ്ഞതുപോലെതന്നെ കല്ലുവന്നു. യൂത്ത് കോൺഗ്രസുകാർ എറിഞ്ഞതുകൊണ്ട് മനോരമക്കാരനായ എൻ്റെ പേര് പിറ്റേ ദിവസത്തെ ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടു. പിറ്റേദിവസം കെ.ജി സാർ ചിരിച്ചുകൊണ്ടു പറഞ്ഞു, കല്ലും വന്നും പേരും വന്നു.
സൌമ്യനായല്ലാതെ കെ.ജി സാറിനെ കണ്ടിട്ടില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം അരച്ചുകലക്കി കുടിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ പേരിൽ മേനി പറഞ്ഞു നടന്നില്ല.
ഒരു ദിവസം കെ.ജി സാറിൻ്റെ ഫോൺ വന്നു. സാറിന് അടുത്ത ബന്ധമുള്ള തിരുമല ഏബ്രഹാം മെമ്മോറിയൽ സ്കൂളിൽ ജേണലിസം കരിയറിനെക്കുറിച്ച് ക്ലാസെടുക്കണം. മാധ്യമപ്രവർത്തനത്തിൻ്റെ അന്നത്തെ കുലപതികളിലൊരാളായ അദ്ദേഹം, ഞാൻ ക്ലാസെടുക്കണമെന്ന് പറഞ്ഞതെന്തിനാണ്.
ഉടനെ അദ്ദേഹം സംശയം തീർത്തു. നിങ്ങൾക്കല്ലേ പുതിയ വിവരങ്ങൾ അറിയാവുന്നത്. കെ.ജി സാർ പറഞ്ഞുവിട്ടതുകൊണ്ട് സ്കൂളിൽ വൻ സ്വീകരണമായിരുന്നു.
പത്രങ്ങൾ തമ്മിൽ മത്സരമുണ്ടായിരുന്നെങ്കിലും ലേഖകർ തമ്മിൽ അങ്ങനെ പാടില്ലെന്ന് കെ.ജി പറഞ്ഞുതന്നത് സ്വന്തം ചെയ്തിയിലൂടെയായിരുന്നു. മനോരമ തിരുവനന്തപുരം എഡിഷൻ്റെ ഉദ്ഘാടന പതിപ്പിൽ മികച്ച എക്സ്ക്ലൂസിവ് വേണമെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ അന്നത്തെ ബ്യൂറോ ചീഫ് ഡി. വിജയകുമാറിനെ സഹായിച്ചത്
കെ.ജി. സാറായിരുന്നു. ഇന്ന് പരസ്പരം മത്സരിച്ചു പാര വയ്ക്കുന്ന മാധ്യമപ്രവർത്തകർ അതു കണ്ടു പഠിക്കണം.
അങ്ങനെ കെ.ജി. സാറിൽനിന്ന് പഠിക്കാൻ എന്തെല്ലാമെന്തെല്ലാം.
വിട,
കെ.ജി പരമേശ്വരൻ നായർ സാർ. ഓർമകളിൽ എന്നുമുണ്ടാകും.
ആദരാഞ്ജലി

Previous Article

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ...

Related articles More from author

  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • HeadlinesHealth

    ‘നന്ദിയില്ലാത്ത, ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായ നമ്മളും വെറോണിക്കയും’

    January 16, 2026
    By Admin
  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • HeadlinesPolitics

    കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’

    May 4, 2026
    By Admin
  • General

    മോഹൻലാലിൻ്റെ ആനക്കൊമ്പ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    October 29, 2025
    By Admin
  • GeneralHeadlines

    ‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട’

    January 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു
  • കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍
  • മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 
  • വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്
  • പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Timeline

  • May 20, 2026

    പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

  • May 20, 2026

    കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍

  • May 20, 2026

    മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

  • May 20, 2026

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

  • May 20, 2026

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions