Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

GeneralHeadlines
Home›General›ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

By Admin
May 1, 2026
104
0

ആലിപ്പഴ വർഷത്തിൽ ഡ്രെയ്നേജ് അടഞ്ഞു

ബെം​ഗളൂരു: ഒറ്റമഴപ്പെയ്ത്തിൽ വെള്ളത്തിൽ മുങ്ങി വീണ്ടും ബെം​ഗളൂരു ന​ഗരം. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ദിവസങ്ങളോളം നീണ്ടുനിന്ന കൊടും ചൂടിന് ശേഷമായിരുന്നു മഴ കോരിച്ചൊരിഞ്ഞത്.
ഇതോടെ കടുത്ത ചൂടിൽ വെന്തുരുകുകയായിരുന്ന നഗരത്തിലെ താപനില ഇതോടെ 18 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു. നഗരം വരണ്ട അവസ്ഥയിൽ നിന്ന് കടുത്ത വെള്ളക്കെട്ടിലേക്ക് മാറി. റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. പ്രധാന ജംഗ്ഷനുകളിൽ നീണ്ട ഗതാഗത തടസ്സമുണ്ടായി. സർക്കാർ കെട്ടിടങ്ങലിലും വെള്ളം കയറി. വിധാൻ സൗധയ്ക്കുള്ളിലെ ഇടനാഴികളിലും വെള്ളം കയറി. പ്രതിപക്ഷ നേതാവ് ആർ അശോകന്‍റെ ഓഫീസിലും വെള്ളം ഒഴുകിയെത്തി.
ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിലെ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു, പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സുഖം പ്രാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂ‍ർ, ഇന്ദിരാന​ഗർ, കൊറമം​ഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി ന​ഗറിൻ്റെ ഭാ​ഗങ്ങൾ, ബിടിഎം ലേഔട്ട്, ബെലന്ദൂർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയത്തോട് ചേർന്ന പ്രദേശങ്ങളിലും കട്ടികൂടിയ ആലിപ്പഴം വീഴ്ച ഉണ്ടായി.
കനത്ത ആലിപ്പഴവർഷത്തെത്തുടർന്ന് നഗരമാകെ മഞ്ഞുമൂടിയതുപോലെ വെളുത്ത നിറത്തിലായി. റോഡുകളും വീട്ടുപറമ്പുകളും കഫേകളുടെ പരിസരവുമെല്ലാം ഐസ് കട്ടകൾ വീണ് മൂടിക്കിടക്കുന്നു. ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത മഴ നഗരത്തിൽ വലിയ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായി. ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോൾ രൂപം കൊള്ളുന്ന മഞ്ഞുക്കട്ടകളാണ് ആലിപ്പഴമെന്നറിയപ്പെടുന്നത്.
ആലിപ്പഴ വർഷത്തിൽ കടയിൽ വെള്ളം കയറിയതിനെ തുടർന്ന് ചർച്ച് സ്ട്രീറ്റിലെ ബുക്ക്‌വോമിൽ അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചു.
ബെംഗളൂരുവിലെ കനത്ത മഴ ‘ദി ബുക്ക്‌വേം’ എന്ന പുസ്തകശാലയ്ക്ക് മാരകമായി മാറി. വെള്ളപ്പൊക്കത്തിൽ 4000 മുതൽ 5,000 വരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടു. ‘വൈകുന്നേരം 4.45 ഓടെ, മഴ പെയ്തു തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ, വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആലിപ്പഴ വർഷമായി അത് മാറി. അത് ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളെ അടഞ്ഞു, തൽക്ഷണം, എല്ലാ വശങ്ങളിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി’ അദ്ദേഹം പറഞ്ഞു. വൈകുന്നേരം 5.30 ഓടെ, ഒരുകാലത്ത് കഥകളും ആശയങ്ങളും ഓർമ്മകളും സൂക്ഷിച്ചിരുന്ന ഷെൽഫുകൾ നനഞ്ഞു, ആയിരക്കണക്കിന് പുസ്തകങ്ങൾ നന്നാക്കാൻ കഴിയാത്ത അവസ്ഥയിലായി’ ഉടമ കൃഷ്ണ ഗൗഡ പറഞ്ഞു
‘ബെംഗളൂരുവിൽ താമസിച്ച ഇത്രയും വർഷത്തിനിടയിൽ ഇത്രയും വലിയൊരു ആലിപ്പഴം ഞാൻ കണ്ടിട്ടില്ല. അത് അവിശ്വസനീയവും ഭയാനകവുമായിരുന്നു’ ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

 

 

TagsBengaluru
Previous Article

സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി ...

Next Article

തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് ...

Related articles More from author

  • GeneralHeadlines

     യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

    May 29, 2026
    By Admin
  • BeautyGeneral

    ‘സമൃദ്ധി ‘കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി:മന്ത്രി പി.രാജീവ്

    November 21, 2025
    By Admin
  • GeneralHeadlines

    മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്‍മാനായി  സംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു

    February 23, 2026
    By Admin
  • General

    നിയമസഭാ പുസ്തകോത്സവം:ഓൺലൈൻ മത്സരങ്ങൾ നടത്തും

    November 19, 2025
    By Admin
  • HeadlinesTravel

    അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

    June 15, 2026
    By Admin
  • HeadlinesHealthPolitics

    ‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

    March 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’
  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല
  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Timeline

  • June 17, 2026

    ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • June 17, 2026

    രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • June 17, 2026

    ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • June 17, 2026

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • June 17, 2026

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions