‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്
കൊച്ചി:നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്.പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്നിൽ ക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 4.70 കോടി നെറ്റ് നേടിയെന്നാണ് റിപ്പോർട്ട്. 1,507 ഷോകളിലായി ചിത്രം 58% ഒക്ക്യുപ്പെൻസി രേഖപ്പെടുത്തി.
ഇന്ത്യൻ ഗ്രോസ് 5.45 കോടിയാണ്. കേരളത്തിൽ നിന്ന് 4.40 കോടിയും കർണാടകയിൽ നിന്ന് 60 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 20 ലക്ഷവും, ആന്ധ്രാപ്രദേശ്–തെലങ്കാനയിൽ നിന്ന് 5 ലക്ഷവും മറ്റ് ഇന്ത്യൻ കേന്ദ്രങ്ങളിൽ നിന്ന് 20 ലക്ഷവുമാണ് ആദ്യ ദിവസം നേടിയത്. ഷോ കൗണ്ടും സ്ക്രീൻ കൗണ്ടും വർദ്ധിച്ചതിനാൽ ആദ്യ ദിവസത്തേക്കാൾ രണ്ടാം ദിവസം കളക്ഷൻകൂടുതലായിരിക്കുമെന്നുറപ്പായി. ആദ്യദിനം രാവിലെ 30% ആയിരുന്ന ഒക്ക്യുപ്പെൻസി ഉച്ചയ്ക്ക് 45.92% ആയും വൈകിട്ട് 64.33% ആയും ഉയർന്നു.രാത്രി ഷോകളിൽ 81.92% ഒക്ക്യുപ്പെൻസിയാണ് രേഖപ്പെടുത്തിയത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ദിവസം ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്.
2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നാണ് പൊതുവെയുള്ള അഭിപ്രായം.നിവിൻ – മമിത കോമ്പോ കാഴ്ചയിൽ പുതുമ നൽകുമ്പോൾ തന്നെ സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.’തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’എന്നിവയ്ക്കുശേഷം എ ഡി ഗീരീഷ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
കോമഡികൾ ഏറെ വർക്ഔട്ട് ആക്കി എടുത്ത ഫസ്റ്റ് ഹാഫിന്റെ അത്ര തന്നെ, ഇമോഷൻസ് ഡീൽ ചെയ്യുന്ന സെക്കന്റ് ഹാഫും കൈകാര്യം ചെയ്യുന്നു. ആ ഗ്രാഫ് താഴാതിരിക്കാൻ സംവിധായകൻ ഗിരീഷ് പ്രത്യേകം ശ്രദ്ധിച്ചതിന് കൈയടി അർഹിക്കുന്നു.






