ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കരുത്തുകാട്ടിയപ്പോൾ,ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നറിയിച്ച് മുൻകൂട്ടി സീറ്റുവിഭജന,സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയായില്ല.എൻഡിഎയിലും ചർച്ച തുടരുന്നതേയുള്ളൂ.
അതേസമയം,സിപഎം,സിപിഐ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സിപിഎം പട്ടികയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണത്.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും.25 സ്ഥാനാർഥികളുടെ പട്ടികയാണ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.കേരള കോൺഗ്രസ്(എം) സിറ്റിംഗ് സ്ഥാനാർഥികൾ അതാതിടങ്ങളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ പ്രതിസന്ധി തുടരുകയാണ്.ഒന്നാം ഘട്ട പട്ടിക മാർച്ച് 16ന് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.ഘട്ടം ഘട്ടമായി സ്ഥാനാർഥി നിർണയം ആവാമെന്നാണ് ആലോചന.കേരള കോൺഗ്രസ്-കോൺഗ്രസ് ചർച്ചയിലും ധാരണയായില്ല.
കണ്ണൂരിൽ മത്സരിക്കണം എന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.അതിനിടെ, കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകളില്‍ അവഗണിച്ചെന്ന പരാതിയുമായി ഡോ.ശശി തരൂർ രംഗത്തെത്തി. സ്ഥാനാർത്ഥി ചർച്ചകളിലും മറ്റും ലോക്സഭ എംപി എന്ന പരിഗണന പോലും ഉണ്ടായില്ല എന്നാണ് പരാതി. ഇതിലുള്ള അതൃപ്തി തരൂർ ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. പ്രചാരണം അടക്കമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ട്.
എൻഡിഎയിലും സീറ്റുവിഭജന ചർച്ച പൂർത്തിയായിട്ടില്ല.






