‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

‘ബിജെപിയും മോദിയും അടുത്തിടെയൊന്നും കാണാനില്ലാത്ത വിധം അപ്രസക്തരായി’
ന്യൂഡൽഹി:മോദി ഇന്ത്യ കണ്ട ഏറ്റവും യുവ വിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇന്നലെയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ.സി ജെ പി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ് മുതൽ വിസ്മയ മോഹൻലാൽ വരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ഇറങ്ങിയത് ഇന്നലെയും ഇന്നുമായാണ്. രഞ്ജിനി ഹരിദാസ് ആകട്ടെ ദില്ലിയിലെത്തി സമരത്തിൽ അണിചേർന്നാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കൊള്ള മുതൽ പാറ്റാ സമരം വരെയുള്ള സംഭവങ്ങൾ മോദിയേയും ബിജെപിയെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞെന്ന് റാണ അയ്യൂബിനെ പോലുള്ള പലരും നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശ്രീജൻ ബാലകൃഷ്ണൻ
ശ്രീജൻ ബാലകൃഷ്ണൻ എഴുതിയത് വായിക്കാം:
‘മോദി ഇന്ത്യ കണ്ട ഏറ്റവും യുവ വിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇന്നലെയാണ്. സി ജെ പി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ് മുതൽ വിസ്മയ മോഹൻലാൽ വരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ഇറങ്ങിയത് ഇന്നലെയും ഇന്നുമായാണ്. രഞ്ജിനി ഹരിദാസ് ആകട്ടെ ദില്ലിയിലെത്തി സമരത്തിൽ അണിചേർന്നാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കൊള്ള മുതൽ പാറ്റാ സമരം വരെയുള്ള സംഭവങ്ങൾ മോദിയേയും ബിജെപിയെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞെന്ന് റാണ അയ്യൂബിനെ പോലുള്ള പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്തായാലും ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സർക്കാർ വിരുദ്ധ, മോദി വിരുദ്ധ കണ്ടന്റ് ട്രെൻഡ് ചെയ്യുകയാണ്. ഇതുവരെ ഗാലറിയിൽ ഇരുന്ന് കളി കണ്ട കോൺഗ്രസാണ് അതിന്റെ പ്രധാന ഗുണഭോക്താവും! ഒരു സാമ്പിൾ ആയി കഴിഞ്ഞ രണ്ടാഴ്ചത്തെ യൂട്യൂബ് വ്യൂസിന്റെ കണക്ക് നോക്കാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും ഉത്തർ പ്രദേശ് കോൺഗ്രസിന്റെയും ചാനലുകളുടെ അപ്രമാദിത്തമാണ് യൂട്യൂബ് യുണിവേഴ്സിൽ. ബിജെപിയും മോദിയും അടുത്തിടെയൊന്നും കാണാനില്ലാത്ത വിധം അപ്രസക്തരായതായി കാണാം.
DataBeings ന്റെ കണക്കിൽ ജൂൺ 27 മുതൽ ജൂലൈ 3 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും യൂട്യൂബ് ചാനലുകളുടെ ആകെ വ്യൂസിന്റെ 71% കരസ്ഥമാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചാനൽ ആണ്. ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് 6%, ഇന്ത്യൻ യൂത്ത് കോൺഗ്രസിന് 6% വ്യൂസ് വീതമുണ്ട്. അതായത് കോൺഗ്രസിന്റെ പ്രധാന ചാനലുകൾ ചേർന്നാൽ 83% വ്യൂവർഷിപ്പ്! നരേന്ദ്ര മോദിക്ക് 3%, ബിജെപിക്ക് 1% എന്നതാണ് ആ ആഴ്ചത്തെ ഭരണകക്ഷിയുടെ ആകെ വ്യൂവർഷിപ്പ്. ആം ആദ്മി പാർട്ടിയുടെ 4 ചാനലുകൾക്കായി 12.25 % വ്യൂവർഷിപ്പ് ഉണ്ട്.
ജൂലൈ 3 മുതൽ 10 വരെയുള്ള ആഴ്ചയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 50%, യൂത്ത്
കോൺഗ്രസ് 20%, യു പി കോൺഗ്രസ് 8% എന്നിങ്ങനെയാണ് യൂട്യൂബ് വ്യൂവർഷിപ്പ് ഡാറ്റ. ഒരു മാസത്തെ നീണ്ട ബ്രേക്കിന് ശേഷം ജൂലൈ ആറിന് ഒറ്റ വീഡിയോ പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിക്കും ഉണ്ട് 30 ലക്ഷം വ്യൂസും 3% ഷെയറും. ആ ആഴ്ച കോൺഗ്രസ് ഹാൻഡിലുകളുടെ ആകെ ഷെയർ 81%. മോഡിക്ക് 7%, ബിജെപിക്ക് 1%. ആം ആദ്മി പാർട്ടിക്ക് നാല് ഹാൻഡിലുകളിലായി 11% വ്യൂവർഷിപ്പ് ജൂലൈ 3 മുതൽ 10 വരെയുണ്ട്.
ഡിജിറ്റൽ ഇന്ത്യ നൽകുന്ന സൂചന വളരെ വ്യക്തമാണ്. കഴിഞ്ഞ 12 വർഷത്തിൽ ഡിജിറ്റൽ ലോകത്ത് ഇങ്ങനെയൊരു കൊടുങ്കാറ്റ് ബിജെപി അനുഭവിച്ചിട്ടില്ല. ഈ പ്രതിസന്ധി തന്നെയാവും തൃണമൂലും , ശിവസേന താക്കറെയും എൻ സി പിയും ഒക്കെ പിളർത്തി ആളെക്കൂട്ടാനും എസ് പിക്കും ഡി എം കെക്കും വരെ വേണ്ടി വലയിടാനുമൊക്കെ അമിത് ഷായെ പ്രേരിപ്പിച്ചത്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന തോന്നൽ പ്രതിപക്ഷത്തെ എവിടെവരെ എത്തിക്കുമെന്ന് കാത്തിരുന്നു കാണാം.’






